2010, ഡിസംബർ 27, തിങ്കളാഴ്‌ച

Happy Newyear



എല്ലാവര്‍ക്കും സന്തോഷവും അഭിവൃദ്ധിയും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഓണാശംസകള്‍




 നെയ്റോബി [കെനിയ]  അയ്യപ്പ ക്ഷേത്രത്തില്‍ റോസ്-ചുണ്ടമല്ലി  പൂക്കള്‍ കൊണ്ട് ഒരുക്കിയ ഓണപൂക്കളം .
 

എല്ലാവര്‍ക്കും അഭിവൃദ്ധിയും ,ആരോഗ്യവും, സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു.




2010, മേയ് 12, ബുധനാഴ്‌ച

എന്റെ മുറ്റത്തെ Strawberry

മുറ്റമെന്ന് പറഞ്ഞാല്‍ ബാല്‍ക്കണിയാണ് കേട്ടോ.  mdയുടെ ഓഫീസ്സില്‍ പോയപ്പോള്‍ അവിടെ ഒരു ചെടിച്ചട്ടിയില്‍ നിന്ന് ഒരു   ചെറിയ സ്ട്രോബെറി   ചെടി കിട്ടി. വീട്ടില്‍ വന്ന് അതിനെ ബാല്‍ക്കണിയില്‍ വെച്ചു. ഇടക്കൊരു ദിവസ്സം ഞങ്ങളുടെ ജോലിക്കാരി ജെയിന്‍ അതിന്റെ കടയിലെ മണ്ണൊക്കെ ഒന്നിളക്കി കണ്ടു-എനിക്ക് സന്തോഷമായി.






ഞാന്‍ പറയാതെ ഇവള്‍ക്ക് നല്ല ബുദ്ധി തോന്നിയതിനാല്‍ ഞാനവളെ ‍ അല്പം പുകഴ്ത്തി-“നീ കടയിളക്കിയതിനാല്‍ ചെടി നന്നായി വളരാന്‍ തുടങ്ങി”.പിന്നെ ജെയിന്‍  ഇടക്കിടക്ക് ഇതു ചെയ്തു തുടങ്ങി-ഒരു ദിവസ്സം ചെടി ഉണങ്ങിപ്പോയി.എനിക്ക് സങ്കടമായി-എത്ര മോഹിച്ച് ഞാന്‍ നട്ടതാണ്-



  

അവസരം കിട്ടിയപ്പോള്‍ വിണ്ടും ഓഫീസ്സില്‍ പോയി.പ്രധാന കാര്യം സ്ട്രോബെറി ചെടി തന്നെ.ഈ തവണ ജെയിനോട് പറഞ്ഞു-ഈ ചെടിയെ ഞാന്‍ ശ്രദ്ധിച്ചോളാം.





അതൊരു    ഭംഗിയുള്ള ചെടിയായി വളര്‍ന്നു. മുട്ടിട്ടു-വെളുത്ത പൂക്കള്‍ വിരിഞ്ഞു. പൂക്കള്‍ പിങ്ക് സ്ട്രോബെറി പഴങ്ങളായി മാറി.


ബാല്‍ക്കണിയിലെ പൂക്കളില്‍ എന്നും തേന്‍ കുടിക്കാനെത്തുന്ന കുറെ സുന്ദരികിളികളുണ്ട്-peacock blueമുകളിലും,താഴെ മഞ്ഞയുമാണവരുടെ നിറം.കലപില ശബ്ദ്ധമുണ്ടാക്കി എന്നും അവര്‍ വരും-എനിക്കവരെ കാണാനും,ശബ്ദ്ധം കേള്‍ക്കാനും വലിയ ഇഷ്ടമാണ്.









ഇവരില്‍ നിന്ന് സ്ട്രോബെറി പഴം രക്ഷിക്കാനായി ഞാന്‍ അതിനെ പോളിത്തീന്‍ കവര്‍ ഇട്ട് പൊതിഞ്ഞു വെച്ചു.രണ്ടു മാസത്തെ എന്റെ കാത്തിരിപ്പിനു ഫലമുണ്ടായി.അറ്റ് ലാസ്റ്റ്-നല്ലമണമുള്ള നിറമുള്ള ,രുചിയുള്ള സ്ട്രോബെറി പഴങ്ങളിതാ


2010, മാർച്ച് 10, ബുധനാഴ്‌ച

എന്റെ ഓമന[രണ്ടാം ഭാഗം]

ടോമി-ഹാപ്പി നായദമ്പതികള്‍ക്ക് പിറന്ന  പപ്പീസ്സ് -പലനിറങ്ങളില്‍- ബ്രൌണ്‍, കറിപ്പില്‍ വെളുത്ത പുള്ളിയുള്ളവന്‍, വെളുപ്പില്‍ ബ്രൌണ്‍ കലര്‍ന്നത്...ഇങ്ങിനെ ചന്തമുള്ള 7 ഓമനക്കുട്ടികള്‍.






എനിക്ക് കണ്ണു ചിമ്മി കരയുന്ന നിഷ്കളങ്കരായ പപ്പികുട്ടികളെ  എടുത്ത് ഓമനിക്കണമെന്നുണ്ട്-അവരുടെ അമ്മയ്ക്ക് ദേഷ്യം വന്നാലോ എന്ന ഭയം.ഹാപ്പിയെന്ന അവരുടെ അമ്മയ്ക്ക് പാലും,കോഴിമുട്ടയും കൊടുക്കുമ്പോള്‍ ,ടോമിയുടെ മുഖത്തെ ഭാവം രോഷമാണോന്നൊരു സംശയം.






പട്ടികുട്ടികള്‍ക്ക് ടാന്‍സാനിയയില്‍ വലിയ demand ആണ്-കാരണം കള്ളന്മാര്‍ക്ക്[ക്ഷാമമില്ല!] നായക്കളെ വളരെ പേടിയാണ്.പല കൂട്ടുകാരും അവരെ ബുക്ക് ചെയ്തു.ഒരെണ്ണത്തിനെ എനിയ്ക്കും വേണമെന്നു തോന്നി.കാരണം ടോമി-ഹാപ്പിമാര്‍ house packageല്‍ പെടുന്നു[അവര്‍ house ownerന്റെ വകയില്‍ പെടുന്നു]ഒരു പപ്പികുട്ടിയെ ദത്തെടുക്കാന്‍ ഞാനും തീരുമാനിച്ചു.




പപ്പിക്കുട്ടികള്‍ കളിക്കുന്നതും നോക്കി അവരുടെ proud parents കിടക്കുന്നതു കാണാന്‍ നല്ല രസമായിരുന്നു.കുറച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ഞാന്‍ ഇവര്‍ക്ക് അടുക്കളഭാഗത്തു ഒരു പാത്രത്തില്‍ പാല്‍ കൊടുക്കാന്‍ തുടങ്ങി.

അതില്‍ ഒരു തൊപ്പയുള്ള ഇട്ടികണ്ടപ്പന്‍  എന്റെ ശ്രദ്ധ പിടിച്ചുപറ്റി.അവന്‍ മറ്റുള്ളവരെ ഇടിച്ചു നീക്കി പാല്‍ മുഴുവന്‍ അകത്താക്കും.ഞാന്‍ കൂടിന്റെ അടുത്തു ചെന്നാല്‍ അവന്‍ കമ്പിവേലിയിലൂടെ നുഴഞ്ഞ് പുറത്തു ചാടും-അവന്റെ രൂപം കാരണം ഞാനവനെ fluffy എന്നു വിളിച്ചു. പലരും അവന്റെ ലുക്ക് കണ്ട് അവനെ  സിംബാ[സിംഹം]എന്നു വിളിച്ചു.ഇവന് ടോമിയുടെ നിറവും,ഹാപ്പിയുടെ സ്വഭാവവുമാണ്.


ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഫ്ലഫിയെയൊഴിച്ച് ബാക്കിയെല്ലാവരേയും കൂട്ടുകാര്‍ കൊണ്ടുപോയി..

ഇവനെ കൂടിനു പുറത്തുകൊണ്ട് വന്ന് പാല്‍ ,ബ്രെഡ് തുടങ്ങിയതു കൊടുക്കുന്നതു പതിവായി.കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ നിഴല്‍ കണ്ടാല്‍ തുടങ്ങും അവന്റെ കരച്ചില്‍-എന്നെ വിളിക്കുന്നത് ഒരു പ്രത്യേക തരത്തിലുള്ള കരയുന്ന കുരയോടെയാണു‍-അവന്റെ ഉച്ച ഭക്ഷണം [chicken/fish-rice]പ്രത്യേകമായി പാകം ചെയ്യാന്‍ തുടങ്ങി.ഇവന് കൂട്ടില്‍ കിടക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ എല്ലായിപ്പോളും കുരയും ബഹളവുമാണ്.

ഒരു ദിവസ്സം house owner ഇവനെക്കുറിച്ച് പരാതിയുമായെത്തി.ഞങ്ങളുടെ വീടിന്റെ പുറകില്‍ താമസ്സിക്കുന്ന ഇറ്റാലിയന്‍ കപ്പിള്‍ ഇവന്റെ കുരയെക്കുറിച്ച് complain ചെയ്തത്രെ.പോകുന്ന വഴിയ്ക്കു അവര്‍ പറഞ്ഞു-‘ഇവനെ പോലെ ഒരു നായക്കുട്ടി ഉണ്ടാവുകയാണെങ്കില്‍ എനിയ്ക്കും ഒരെണ്ണം വേണം’[ഞാന്‍ ഉള്ളില്‍ ചിരിച്ചു-ഇവന്റെ ചന്തം കണ്ടിട്ടാവം]. വലിയ ബഹളം വെയ്ക്കുമ്പോള്‍ അവനെ തുറന്നു വിടാനുള്ള നിര്‍ദ്ദേശം നല്‍കി.

അവനെക്കുറിച്ചെന്നും ഫ്ലോറ പരാതിയുമായെത്തും-അവന്‍ അവരുടെ ഭക്ഷണമുണ്ടാക്കുന്ന wooden spatulaകടിച്ചു മുറിച്ചെന്നും,കുട്ടികളുടെ ഡ്രെസ്സ് കടിച്ചു കീറിയെന്നും...ഇങ്ങിനെ പല തന്തോന്നിത്തരങ്ങളും.ഇതിനൊക്കെ ഞാന്‍ കോപെന്‍സേഷനും കൊടുത്തു തുടങ്ങി.എന്റെ ലാളന അവനെ വഷളാക്കി എന്നാണവര്‍ പറഞ്ഞത്.





പക്ഷേ ഏറ്റവും തമാശയുള്ള കാര്യം അവന്‍ അപരിചിതരെ കണ്ടാല്‍ കുരക്കില്ല എന്നതാണ്!!അതിനാല്‍ അവനെ train ചെയ്യാന്‍ പൊലീസ്സ് ക്യാമ്പില്‍ നിന്നു ഒരാളെ വരുത്തി.അവനെ sit,stand,run,shoot...എന്നൊക്കെ പഠിപ്പിക്കുന്നതു ഞാന്‍ കൌതുകത്തോടെ നോക്കികണ്ടു.


അവനെ കുരക്കാന്‍ പഠിപ്പിക്കാന്‍ അയാളേറെ ബുദ്ധിമുട്ടി-ഒരു മാസ്ക് ഇട്ട് വേഷം മാറി വന്നു അവനെ പേടിപ്പിച്ചും അടിച്ചും ഒക്കേയാണ് അതിനായി ശ്രമിച്ചത്-!അവന്‍ സ്വഭാവത്തില്‍ അല്പം മെച്ചപ്പെട്ടുവോ എന്നു പറയാന്‍ വയ്യ.

  അങ്ങിനെയിരിക്കുമ്പോളാണ്  പെട്ടെന്ന് ഹൌസ്സ് ഓണര്‍ ആ വീട് വില്‍ക്കുന്നതു-പിന്നെ ഒരു മാസത്തിനുള്ളില്‍ ഞങ്ങളവിടന്ന് ഷിഫ്റ്റ് ചെയ്തു.പുതിയവീട്ടില്‍ പോകുമ്പോള്‍ ടോമി-ഹാപ്പിമാരെകൊണ്ടുപോകാനായില്ല.ഫ്ലോറജോണിനേയും ,ഫ്ലഫിയേയും ഞങ്ങള്‍ കൊണ്ടുപോയി. 


ആദ്യത്തെ ഒരാഴ്ച അവന്‍ മതാപിതാക്കളില്‍ നിന്നു വേര്‍പ്പെട്ടതിന്റെ ദുഖത്തിലായിരുന്നു.പെട്ടന്നല്ലേ ഒരു വീടു കാക്കാനുള്ള responsibilityഅവന്റെ ചുമലില്‍ വന്ന് വീണത്!എന്തായാലും അവന്‍ രാത്രി ശബ്ദം വല്ലതും കേട്ടാല്‍ കുരക്കാന്‍ തുടങ്ങി.ഒരു പേടിത്തൊണ്ടനില്‍ നിന്നു ധൈര്യശാലിയിലേയ്ക്കുള്ള Metamorphosis!!

ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ Mdയ്ക്ക് നെയ്രൊബി[കെനിയ] ഹെഡ് ഓഫീസ്സിലേക്ക് മാറ്റമായി.സെകൂരിറ്റി പ്രശ്നം കാരണം നെയ്റോബിയില്‍ അപ്പാ‍ര്‍ട്ട്മെന്റില്‍ താമസ്സീക്കാനാണ് ഞങ്ങല്‍ തീരുമാനിച്ചത്.ഫ്ലഫിയെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നതു തീരുമാനമായപ്പോള്‍ എന്റെ മനസ്സമാധാനം നഷട്ടപ്പെട്ടു.പക്ഷെ ആ വീട്ടില്‍ Mdയ്ക്ക് പകരമായി വന്ന ആള്‍[സൌത്ത് ഇന്ത്യന്‍]അവനെ സ്നേഹത്തോടെ ഏറ്റെടുത്തു.

വേര്‍പാട് ദുസ്സഹമായിരുന്നു-ഫ്ലോറ,എന്നോടൊപ്പം കരഞ്ഞു-ഫ്ലഫി കഥയറിയാതെ നോക്കി നിന്നു.

ഫ്ലഫിയുടെ വിവരങ്ങള്‍ ഇടക്ക് ഫോണ്‍ ചെയ്തറിഞ്ഞു.ടാന്‍സാനിയായില്‍ പോകാന്‍ അവസരം വരുന്നതും കാത്തിരുന്നു.അവനെ കുറിച്ച് ഓര്‍ക്കാത്ത ദിവസ്സമില്ല. രണ്ടുവര്‍ഷത്തിനു ശേഷമാണ് Md ഒരു ഓഫീസ്സ് ജോലിയ്ക്കായി അവിടെ[മോഷി] പോകേണ്ടി വന്നത്.ഫ്ലഫി എങ്ങിനെ ഞങ്ങളെ കണ്ടാല്‍  പ്രതികരിക്കുമെന്ന   ഉല്‍കണ്ഠയിലായിരുന്നു ഞാന്‍.




വീടിന്റെ ഗേയ്റ്റ് തുറന്ന് ഞാന്‍ അവനെ വിളിച്ചപ്പോള്‍ അവന്‍ നിശബ്ദ്ധനായി,നിശ്ചലനായി എന്നെ ഉറ്റു നോക്കി.അടുത്തു ചെന്ന് ഞാന്‍ തൊട്ടപ്പോള്‍ ഇലക്ട്രിക് ഷോക്ക് കിട്ടിയപോലെ അവന്‍ റിയാക്ട് ചെയ്തു-  ചാടി മറിഞ്ഞ് , വട്ടം ചുറ്റി,കുരയും, ബഹളുവുമായി,എന്നെ ചെറുതായി കടിച്ച്  പരാതി പറഞ്ഞു-അവന്റെ  സന്തോഷപ്രകടനം കുറേ നേരം നീണ്ടുനിന്നു-

അവനെ നിയന്ത്രിക്കാന്‍ ഞാന്‍പാടുപെട്ടു. കണ്ട് നിന്നവര്‍ അത്ഭുതപ്പെട്ടു- മിണ്ടാപ്രാണിയുടെ ഓര്‍മ്മശക്തിയും സ്നേഹപ്രകടനവും  മനസ്സില്‍  തട്ടി.


           
രണ്ടു വഷത്തിനു ശേഷം ടാന്‍സാനിയ സന്ദര്‍ശിച്ചപ്പോള്‍    പിന്നീട് ഒരു വര്‍ഷത്തിനു ശേഷം മോഷിയില്‍ പോയിരുന്നെങ്കിലും ഫ്ലഫിയെ കാണാനായില്ല.ആ വീട്ടില്‍ താമസ്സിച്ചിരുന്ന ആള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോയി-     ഫ്ലഫിയെ കൂട്ടുകാരനെ ഏല്പിച്ച്.


ഞങ്ങള്‍      അവിടെ ചെല്ലുമ്പോളാണറിയുന്നത് അവര്‍ Dar es Salaam [ടാന്‍സാനിയായുടെ തലസ്ഥാനം ] മിലേയ്ക്കു ഷിഫ്ട് ചെയ്ത വിവരം.ഒരു പക്ഷെ ഫ്ലഫിയെ കൂടി കൊണ്ടുപോയിട്ടുണ്ടാവും.നിരാശ തോന്നി .


എന്നും എന്റെ ഓര്‍മ്മയില്‍  കളിക്കുട്ടിയായ ആ  ഓമന നിറഞ്ഞു നില്‍ക്കുന്നു.അവിസ്മരണീമായ ഓര്‍മ്മകള്‍.ഇനി എന്നെങ്കിലും അവനെ കാണാന്‍ കഴിയുമോ?അവന്‍ എവിടെയായാലും എല്ലാ നന്മകളും നേരുന്നു.

2010, ഫെബ്രുവരി 28, ഞായറാഴ്‌ച

എന്റെ ഓമന[ഒന്നാം ഭാഗം]

ടാന്‍സാനിയായില്‍ കഴിയുന്ന കാലം. വലിയ വീട്-മുന്‍ വശത്തു നീണ്ടു കിടക്കുന്ന   പൂന്തോട്ടം- പിറകില്‍   വഴിതിനയും, തക്കാളിയും,കോവയ്ക്കായും,....നിറഞ്ഞപച്ചക്കറിത്തോട്ടം.


പിന്നെഫ്ലോറ [housegirl], ഫ്ലോറയുടെ ഭര്‍ത്താവ് ജോണ്‍[gardener],അവരുടെമൂന്നുകുട്ടികള്‍[രെജീന,ഐറീന്‍,
ആന്റണി] താമസ്സിക്കുന്ന വീട്. ഒരു മൂലയിലായി മൂന്നു മുറിയുള്ള dog shed. കൂടിനുമുന്നില്‍ കമ്പി   വേലികെട്ടിയ ഒരു platform[നായകള്‍ക്ക് വെയിലുകൊള്ളാനാവാം].

 എനിക്ക് നായകളോട് വലിയ ഇഷ്ടമാണ്.അതുകൊണ്ട് ആ നായക്കൂടിനടുത്തു ചെന്ന് അവിടത്തെ അന്തേവാസികളോട് അടുക്കാന്‍ ഞാന്‍ ശ്രമം തുടങ്ങി. ടോമി[male dog] അപരിചിതരെ കടിക്കും. വളരെ aggressive ആയി എന്നെ കണ്ടപ്പോള്‍ കുരയ്ക്കാന്‍തുടങ്ങി. ഹാപ്പി[female]സ്ത്രീസഹജമായ dignity പാലിച്ച് അതികം ബഹളം വെക്കാതെ അടുത്ത് നില്‍പ്പുണ്ട്.ഈ ടോമി എന്ന ഭീകരനെ എങ്ങിനെ എന്റെ ചൊല്‍പ്പടിക്കു കൊണ്ടുവരും എന്ന ചിന്തയിലാണ്ടു ഞാന്‍.

 
                ടാന്‍സാനിയയില്‍ ഞങ്ങള്‍ താമസ്സിച്ചിരുന്ന വീട് 

രാത്രി പത്തു മണിയായാല്‍ ഇവരെ തുറന്നു വിടും.ഇവരോട് ദോസ്തി കൂടാനായി ഞാനും,MDയും ഇവര്‍ക്ക് അടുക്കള ജനലിലൂടെ ബ്രെഡ് എന്നും കൊടുക്കാന്‍ തുടങ്ങി.
പിന്നീട് ഞങ്ങളെ കണ്ടാല്‍ അവര്‍ ബഹളം കൂട്ടാറില്ല.

ഒരു ദിവസ്സം-വൈകുന്നേരം വീടിനു ചുറ്റും നടക്കാന്‍ ഇറങ്ങിയതാണ്.പെട്ടന്നാണ് ടോമി മുന്നില്‍ നില്‍ക്കുന്നതു കണ്ടത്-ഭയം കൊണ്ട് ഞങ്ങള്‍ മരവിച്ചു നിന്നു-ഞാന്‍ ചങ്ങാത്തം കൂടാനായി വിറക്കുന്ന സ്വരത്തില്‍ ടോ..മീ‍മീ‍..ടോ..മീമീ...എന്നു വിളിക്കാനും.MDക്ക് നായക്കളെ പേടിയാണ്.നമ്മുടെ ടോമി 6അടി ഉയരമുള്ള കന്‍പിവേലി high jump ചെയ്താണ് ഊരുചുറ്റുന്നത്.അവന് സ്വാഹിളിയേ മനസ്സിലാവൂ!!![അവനെ ഒരു പോലീസ്സുകാരന്‍ trainചെയ്തിട്ടുണ്ടത്രെ]. പക്ഷേ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട്  അവന്‍ പതുക്കെ വാലാട്ടി  അടുത്തുവന്നു  masterന്റെ ഉത്തരവിനായി തല കുനിച്ച് കാത്തു നിന്നു!!   പതുക്കെ    ഞാനവനെ തലോടി. അവന്‍  ചെവിയൊക്കെ മടക്കി ചിരിക്കുന്ന കണ്ണുകളോടെ  വാലാട്ടി സ്നേഹമറിയിച്ചു.


അപ്പോളാണ് ‘ടോമി,നക്കൂജ്യാ [come here]-ടോണ്ട കൂളേ’[go inside]എന്നു പറഞ്ഞ് ജോണ്‍ ഓടിയെത്തുന്നത്-ടോമി പതുക്കെ വാല്‍ താഴ്ത്തി കൂടിനുള്ളില്‍ കയറി.അന്നു മുതല്‍ mdയും നായക്കളെ സ്നേഹിക്കാന്‍ തുടങ്ങി.

പിറ്റേ ദിവസ്സം മുതല്‍ ജോണിന്റെ സഹായത്തോടെ ടോമി-ഹാപ്പി മാരെ ഞാന്‍ രാവിലേയും വൈകുന്നേരവും നടക്കാന്‍ പുറത്തിറക്കി തുടങ്ങി-പിന്നീട് ഞാന്‍ തനിയെ അവരെ എന്നും morning-evening walkന് കൊണ്ടുപോയിത്തുടങ്ങി.

പലപ്പോഴും രാത്രി പുറത്തേക്ക് നോക്കുമ്പോള്‍     ഡാനിയല്‍ എന്ന night watchmanഉറങ്ങുന്നതും ടോമി വീടിനു ചുറ്റും കാവല്‍ നടക്കുന്നതും കാണാറുണ്ട്.തികച്ചും വിശ്വസ്തനായ ഒരു കാവല്‍ക്കാരനായിരുന്നു അവന്‍.

ഒരു ദിവസ്സം അവനെ rabies vaccination കൊടുക്കാനായി ഞങ്ങളൊരു veterinary doctorറെ വരുത്തി.സകല സജ്ജീകരണങ്ങളായാണ് അയാള്‍ വന്നത്-ടോമിയുടെ വായ്, ലെതര്‍ മാസ്ക് കൊണ്ട് കെട്ടി,അവനെ ബലമായി പിടിച്ചാണ് injection കൊടുത്തത്-


എങ്ങിനേയാണന്നറിയില്ല-മാസ്ക് ഊരിയതോടെ അവന്‍ ഡോക്ടറെ കാലില്‍ കടിച്ചു-ജോണ്‍ പിടിച്ചതിനാല്‍ പല്ലൊന്നു കൊണ്ടേ ഉള്ളൂ-ഡോക്ടര്‍ പേടിച്ച് വിയര്‍ത്തു കുളിച്ചു-

പിന്നീട്  ഇവനെ കുത്തിവെയ്ക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിട്ടില്ല.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ടോമി-ഹാപ്പി ദമ്പതികള്‍ക്ക് 7 കുഞ്ഞുങ്ങള്‍ ജനിച്ചു-എനിക്കു കുറേ സന്തോഷം ഉളവാക്കിയ ഒരു സംഭവമായിരുന്നു ഇത്.

[തുടരും]